October 2, 2012

കല്യാണ സൌഗന്ധികം

അതൊരു   ചിങ്ങമാസം  ആയിരുന്നു എന്നാണ് ഓര്മ .......അവന്‍ വാചാലനായി......
വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെ ആദ്യ വിവാഹ ആഘോഷം .....അമ്മമ്മയുടെ സഹോദരിയുടെ മകന്‍ ...

പ്രായത്തില്‍ അധികം വ്യതാസം ഇല്ലാത്ത  അവനും അവന്റെ കൂട്ടുകാരും.... കുറെ പേര്‍ ...
തലേദിവസം തന്നെ തറവാട്ടില്‍ കൂടിയ ബന്ധു ജനങ്ങള്‍ .......

ആഘോഷങ്ങള്‍ക്കിടയില്‍ ചെറുപ്പത്തിന്റെ കുസൃതികള്‍ ... 
..............................................................
തലേദിവസം ആഘോഷങ്ങളുടെ പൂരം കഴിഞ്ഞു ഉറക്കം പിടിച്ചപ്പോള്‍
തന്നെ വൈകി........പിറ്റേന്ന് എഴുന്നേല്‍ക്കുന്നത്‌
അമ്മയുടെ കുലുക്കി വിളിയുടെ അകമ്പടിയോടെ ആയിരുന്നു....
എല്ലാത്തിനും ആളായി നില്‍ക്കണെ എന്റെ കുട്ടിയെ.......
 എന്ന അമ്മാമയുടെ ഓര്‍മ്മപ്പെടുത്തല്‍ ..................
.....................................................................................
ആള്‍ക്കാര്‍ എല്ലാം റെഡി ആയപ്പോഴേക്കും ചന്നം പിന്നം മഴ ...
വധു ഗൃഹത്തിലേക്ക് പോകാന്‍ വേണ്ടി ഏര്‍പ്പാടാക്കിയ
വണ്ടി എത്തിയിട്ടില്ല ....
ഒരു സൈക്കിള്‍ എടുത്തു  അടുത്തുള്ള ബസ് മുതലാളിയുടെ വീട്ടിലേക്കു പാഞ്ഞപ്പോള്‍ മഴ ഉറച്ചു തുടങ്ങിയിരുന്നു.............
അവിടെ എത്തിയപ്പോഴേക്കും ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു......
 തറവാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ..... 
 "കുട്ടന്‍ എല്ലാം നോക്കിക്കണ്ട്‌ ചെയ്യും" എന്നാ അമ്മാമയുടെ അഭിനന്ദനം ....
........................................................
 വണ്ടി  വരാന്‍ കാത്തുനിന്ന ബന്ധു ജനങ്ങള്‍ ..ഒന്നോന്നയീ ഇടിച്ചു കയറി ..
വാതില്‍ക്കല്‍ ആള്‍ക്കാരെ നിയന്ത്രിച്ചു നിന്ന  അവന്റെ  കണ്ണുകള്‍ ....
എങ്ങിനെയോ.....സ്വര്‍ണ മണികള്‍ നിറഞ്ഞ ..പാദസ്വരം അണിഞ്ഞ ഒരു കാലില്‍..തറഞ്ഞു...
മുഖത്തിന്റെ  ഒരു   വശമേ  കണ്ടുള്ളൂ .....മഴചാറ്റല്‍ തട്ടാതെ
തലയില്‍ കൂടി ഇട്ട ....ഇളം റോസ് ഷാളിന്റെ ..ഒരു വശ ത്തു കൂടി  ....ആ മുഖം പകുതി  മാത്രമേ കാണുന്നുള്ളൂ
മുഖത്തേക്ക്  അലസമായി....കിടക്കുന്ന .  നാലഞ്ചു മുടിയിഴകള്‍.....
ചുവന്നു തുടുത്ത  മുഖക്കുരു....വെള്ള കല്ല്‌ വെച്ച മുക്കുത്തി ....
.............................................
അപ്പോഴേക്കും അവള്‍ ബസ്നുള്ളിലേക്ക് വലിഞ്ഞിരുന്നു ....
അവളുടെ തൊട്ടു പുറകില്‍ ഡല്‍ഹിയിലുള്ള ചെറിയമ്മ .......
അവരെ കൂടി കണ്ടപ്പോ .......ഊഹിച്ചു...
ഇന്നലെ ലേറ്റ് ആയി വന്ന അമ്മാച്ചന്റെ കുടുംബം.......
ബന്ധുക്കാര്‍ എന്ന് പറഞ്ഞിട്ടെന്താ.....അവന്റെ  ജീവതത്തില്‍ ആദ്യമായിട്ടാ അവരെ കാണുന്നത്.....!!!
 
.............................................................
" ആദ്യത്തെ ബസ് ഫുള്‍........
എഴു ജീപ്പിലും   മൂന്നു കാറിലും ആളെ കയറ്റി.........പിന്നെ വരന്റെ ഒരു  അലങ്കാര  കാറും......
വയലിന്റെ നടുവിലൂടെയുള്ള  മണ്ണിട്ട  റോഡിലൂടെ വരിയായുള്ള വാഹനങ്ങളുടെ യാത്ര...... 
 ആ ഒരു കാഴ്ച.....നല്ല രസമായിരുന്നു..........." ഇത്  പറയുമ്പോള്‍ അവന്‍ ആ കാഴ്ച മുന്‍പില്‍ കാണുന്നത് പോലെ തോന്നി .....
 ..........................................................................................................
 ഒന്ന് പറ ഇഷ്ട എന്ന  എന്റെ പ്രോത്സാഹനത്തില്‍ അവന്‍ തുടര്ന്നു....
.........................................................................................
"വീഡിയോ ഗ്രഫെറും .... ലൈറ്റ് ബോയ്സ് ഉം ഒക്കെയുള്ള ഒരു ജീപ്പിലായിരുന്നു  എന്റെ  സ്ഥാനം......
വീഡിയോ കവര്‍ ചെയ്യാന്‍ വേണ്ടി എന്റെ കയറിയ  ജീപ്പ് എല്ലാ വാഹനത്തിന്റെയും മുമ്പിലും പിന്നിലും ആയി പാഞ്ഞുകൊണ്ടേ ഇരുന്നു
വധുവിന്റെ വീടിനടുത്തുള്ള ഒരു ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.....
കുറച്ചു ഉള്ളിലോട് ഉള്ള വഴി.........ബസിന്റെ മുന്നിലേക്ക്‌ പോയ ജീപ്പ് ........
പെട്ടെന്ന് .....ബ്രേക്ക്‌ ഡൌണ്‍......!!!"
...................................................
മറ്റുള്ള എല്ലാ വാഹനങ്ങളും മുന്നില്‍ പോയി....എന്ത് ചെയ്യും എന്നോര്‍ത്ത് നില്‍ക്കുപോള്‍ ...പുറകില്‍ .
ആശ്വാസമായി .....ആ ബസ് .....വീഡിയോ ടീമിന്റെ  സാമഗ്രികളൊക്കെ ബസിലേക്ക് എടുത്തു മാറ്റി.......കൂട്ടത്തില്‍ ഞാനും ...............................................................
തിരക്കിനിടക്ക് വീണ്ടും തിരക്ക്.....
അപ്പോഴേക്കും അത്യാവശ്യം നല്ല രീതിയില്‍ മഴ തുടങ്ങിയിരുന്നു.........
ഇന്നത്തെ പോലെ വാഹനങ്ങള്‍ കുറവായിരുന്നു അന്ന് ..പഴയ ഒരു ബസ് ...
ഇന്നത്തെ പോലെ വിന്‍ഡോ ഷട്ടര്‍ ഒന്നുമില്ല ബസിനു......
ജന്നലിനു കുറുകെ നീളത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തരം പായ അല്ലെങ്കില്‍ ഷീറ്റ്.(കര്‍ട്ടന്‍) ......അതായിരുന്നു മിക്കവാറും എല്ലാ ബസിലും ഉണ്ടായിരുന്നത് ....മഴ ഇല്ലാത്തപ്പോള്‍
അത് ചുരുട്ടി ബസിന്റെ ജന്നലിനു മുകളിലുള്ള ഒരു ആണിയില്‍ കുത്തിവെക്കും......
വെയിലോ   മഴയോ ഉള്ളപ്പോള്‍  കര്‍ട്ടന്‍ തൂക്കിയിടും ...............................................................
..........................................................................
ഇതിരി ദൂരം പോയെപ്പോഴേക്കും ......തകിര്‍ത്തു പെയ്യുന്ന മഴ......
കര്‍ട്ടന്‍ ഒക്കെ ഇട്ടു........ബസില്‍ ബഹളം തന്നെ വളരെക്കാലം കൂടി കണ്ട
ബന്ധു ജനങളുടെ ..... കലപില സംസാരം ചിരി
ബസ്സിന്റെ  ഉള്ളില്‍ മങ്ങി കത്തുന്ന ബള്‍ബിന്റെ വെളിച്ചം
ഒരു സഡന്‍  ബ്രേക്ക്‌ ....കുറേപേര്‍ മുന്നിലേക്ക്‌ ...കൂട്ടത്തില്‍ ഞാനും
................................................................................................ 
കഥയുടെ രസച്ചരടില്‍ ഞാന്‍ കുരുങ്ങിയപ്പോള്‍ അവന്‍ തുടര്ന്നു .... 
 ......................................................................................
"ആ തിരക്കില്‍....കുടമുല്ല പ്പൂവിന്റെ   സുഗന്ധം എന്നെ പൊതിഞ്ഞു
 തൊട്ടു മുന്നില്‍.....അവള്‍ .ഇളം റോസ് ഷാള്‍  ..വെള്ള കല്ല്‌  മുക്കുത്തി........
 നീണ്ട മുടിയിഴകള്‍  എന്റെ മുഖത്തേക്ക് ....
അവള്‍ തിരിഞ്ഞു .........കണ്ണുകള്‍ കണ്ണുകലില്‍ ഉടക്കി ...."
.....................................................
 "മനസ്സില്‍ ഒരു ലഡ്ഡു  പൊട്ടിയോ?? " എന്റെ ഇടയ്ക്കു കേറിയുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തി........
അന്ന് മനസ്സില്‍ എന്താ തോന്നിയത് ..?
അവന്‍ വീണ്ടും ഓര്‍മകളിലേക്ക്......
പുറത്തു കോരിച്ചൊരിയുന്ന മഴ........മോശം റോഡിലൂടെ ഗട്ടരുകള്‍ താണ്ടി അരിച്ചു നീങ്ങുന്ന ബസ്‌......
..........................................................................
ഷീറ്റിന്റെ ഇടയിലൂടെ അരിച്ചെത്തുന്ന ശീത കാറ്റ് .....മുല്ലപൂവിന്റെ .....കുട്ടികൂറ പൌഡര്‍ന്റെ................ ഒരു മിക്സ്‌ സുഗന്ധം ........
...................................................................................................
കഥയ്ക്ക് ഭംഗം വരുത്തി.....
അപ്പോഴേക്കും ഞങ്ങള് ‍ഓര്‍ഡര്‍ ചെയ്ത ഊണ് വന്നിരുന്നു............................................................
സ്ഥലം ........കരാമയില്‍  ഉള്ള .....
ഒരു മദ്രാസ് vegetarian  രെസ്ടോരന്റില്‍ .......ഞാനും എന്റെ സുഹൃത്തും അവന്റെ ഫാമിലിയും.....
ഏകദേശം ഉച്ചക്ക് ഒരു 1 .30  ആയിക്കാണും
ഊണിനായി വെയിറ്റ് ചെയ്തപ്പോ .......എവിടെ നിന്നു എന്നറിയില്ല
കുടമുല്ലപ്പൂവിന്റെയും ...ചന്ദനത്തിരിയുടെയും ..കുട്ടിക്കൂറ പൌഡര്‍ ന്റെയും ...പിന്നെ
നാടിന്‍റെ ഓര്‍മകളിലേക് കൂട്ടികൊണ്ട് പോകുന്ന  
ആ ... സുഗന്ധം  ..........
അവന്‍  നേരത്തെ പറഞ്ഞ ആ ഒരു മിക്സെഡ്  സുഗന്ധം....
അതായിരുന്നു ഈ ഓര്മ പുതുക്കലിന്റെ കാരണം ....
.............................................................
എവിടെ നിന്നാണ് ...?  കാഷ്യറുടെ പുറകില്‍ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന 
 ദൈവങ്ങളുടെ ചിത്രങ്ങളുടെ  മുന്നിലുള്ള മുല്ലപൂവില്‍ നിന്നാണോ.....?
വാഴയിലയില്‍ നിന്നാണോ......?
അതോ മദ്രാസ് സാമ്പാറില്‍ നിന്നാണോ.......?
...............................................
...............................................
ഊണ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടക്ക്.....
കുട്ടിക്ക് ഉരുള ഒരുട്ടി കൊടുക്കുന്ന അവളുടെ വെള്ളക്കല്ല് മൂക്കുത്തി....!!!!
ശ്രദ്ടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......!!!!

4 comments:

  1. പ്രിയപ്പെട്ട രാജേഷ്,

    മുല്ലപൂവും,മൂക്കുത്തിയും,കല്യാണ മണവും ഒത്തിരി ഇഷ്ടമാണ്.നാട്ടിലെ ഹെമ്മന്‍ പാതയിലൂടെ വരിവരിയായി പോകുന്ന വിവാഹ വാഹനങ്ങള്‍ കണ്മുന്‍പില്‍.

    അപ്പോള്‍,തട്ടത്തിന്‍ മറയത്തെ ആ മുഖം ഇപ്പോഴും ഉറക്കം കെടുത്തുന്നുണ്ടോ? :)

    അനുവിനില്ലാത്ത മൂക്കുത്തി എന്ന പേരില്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.

    ഇഷ്ടത്തിന്റെ വരികള്‍ നന്നായി,കേട്ടോ.

    സുഗന്ധം എന്ന് തിരുത്തി എഴുതു.

    സസ്നേഹം,

    അനു

    ReplyDelete
  2. പ്രിയപ്പെട്ട അനുപമ....
    സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു നന്ദി .....
    അനുവിനില്ലാത്ത മൂക്കുത്തി......വായിച്ചു.....
    മനോഹരമായിരിക്കുന്നു.....
    "" 'പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ടു? എന്നു തനിയെ ആശ്വസിപ്പിച്ചു ...! ""
    അനു..അത് സത്യമല്ലേ ??
    ഏതായാലും നല്ല ഒരു സായാഹ്നം നേരുന്നു....
    പിന്നെ ...സുഗന്ധം എന്ന് തിരുത്തി എഴുതിയിട്ട്ണ്ട് ട്ടോ....
    സ്നേഹപൂര്‍വ്വം
    രാജേഷ്‌

    ReplyDelete
  3. രാജേഷേട്ടാ... ഇനിയും പ്രദീക്ഷിക്കുന്നു...

    ReplyDelete
  4. രാജേഷേട്ടാ... ഇനിയും പ്രദീക്ഷിക്കുന്നു...

    ReplyDelete

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?