May 10, 2012

ഓര്‍മയില്‍ ഒരു കര്‍ക്കിടകം


വയലിലും വഴിയിലും തുള്ളിക്കൊരുകുടം നിറച്ചു കര്‍ക്കിടകമാസം.....
വീണ്ടും ....ഓര്‍മകളുടെ ബാല്യതിലേക്കു   പിടിച്ചു വലിക്കുന്ന കര്‍ക്കിടകകതുള്ളികള്‍ ...
................................................................
അന്നൊക്കെ മഴ കൊണ്ടുവന്നിരുന്നത് ..ഉല്‍സഹതിന്റെ   ഒരു ഉത്സവം ആണ്
മഴ പ്രമാണിച്ച് നേരത്തെ വിടുന്ന സ്കൂള്‍ ....
ചെളിവെള്ളം തെറിപ്പിച്ചു കുണ്ടും കുഴിയും ചാടിക്കടന്നു വീട്ടിലേക്കുള്ള മടക്കയാത്ര ..
അമ്മയുണ്ടാക്കി വെക്കുന്ന ചൂടാറാത്ത കാപ്പിയുടെയും മധുര കിഴങ്ങ്  പുഴുങ്ങിയതിന്റെയും  ഓര്മ ..
....................................................................................
അന്നും വൈകുന്നേരം സ്കൂള്‍  വിടരായ പ്പോഴേക്കും ഒരു വലിയ മ ഴ പെയ്തു തോന്ര്‍ന്നിരുന്നു 
ക്ലാസ്സ്‌നേരത്തെ വിട്ടു....സ്കൂളില്‍ നിന്നും  വീട്ടിലേക്കുള്ള   യാത്ര
രണ്ടു ഭാഗത്തും ക്ലിപ്പ് ഉള്ള ......ബുക്കും പെന്നും  ഒക്കെ ഒതുക്കി വെക്കാന്‍ പറ്റുന്ന .....
അലൂമിനിയം പെട്ടി അന്ന് കൂടെ പഠിച്ച വളരെ  കുറച്ചു പേര്‍ക്കെ ഉണ്ടായിരുന്നുള്ളൂ ....
....................................................................................
ഞങ്ങളൊക്കെ പിശുക്കന്‍  അനീപ്പ   എന്ന്  ഇരട്ട പേരുള്ള     ഹനീഫ യുടെ കടയില്‍ നിന്നും വാങ്ങിക്കുന്ന മണ്ണ് നിറമുള്ള ക്കടലാസു കൊണ്ട് ബുക്ക്‌ പൊതിഞ്ഞ്‌...
അതിനു നേരുകെ ഒരു വീതിയുള്ള റബ്ബര്‍  ബാന്‍ഡ്  ഇട്ട ... 
പിന്നെ മയാവിയുടെയോ കുട്ടൂസന്റെയോ അല്ലെങ്കില്‍ ഡാകിനി അമ്മൂമ്മയുടെയോ പടമുള്ള  നെയിം  സ്ലിപ്  ഒട്ടിച്ച .......
അങ്ങിനെ യുള്ള ഒരു കെട്ടു പുസ്തകം...അത് നനഞ്ഞും നനയതെയും കുടയാക്കിയും  കൂവി  വിളിച്ചും 
മഴയെ ആഘോഷമാക്കി  .... ...എല്ലാവരും....വീട്ടിലേക്ക്‌
..............................................
ഞങ്ങള്‍ എന്ന്  പറഞ്ഞാല്‍ ......കൃഷ്ണന്‍..മേലത്തെ ദാസന്‍ ...കിഴക്കേടത്തെ സനീഷ്..... കുന്നുപുറത്തെ അഷറഫ്  ......എന്റെ ഗ്യാന്ഗ്   
പാടത്തിനു നടുവിലൂടെയുള്ള  വരമ്പില്‍ കൂടി  ഒരു കിലോമീറ്റര്‍  നടക്കണം വീട്ടിലെത്താന്‍ ......
പാടത്തിന്റെ അരികിലൂടെ ഒരു കൈതോടാണ്......
വരി വരി യായി അനുസരണയുള്ള കുട്ടികളെ പോലെ കവുങ്ങിന്‍ മരങ്ങള്‍.......
അതില്‍ കോമ്പസ്സ് കൊണ്ട് പേരെഴുതി ........
പാട വരംപിനിടക്കുള്ള   അട്ടംകിടായ (വെള്ളം ഒരു പാടത് നിന്നും അടുത്ത പാടതിലേക്ക് ഒഴുക്കാനുള്ള വഴി ) കടന്നു
അവിടെ മിക്കവാറു പന പാത്തി ആയിരിക്കും പാലം ആയി ഉപയോഗിക്കുന്നത് ..(പന മരത്തിന്റെ തടി നേരുകെ മുറിച്ചത് ).
ചെളി വെള്ളം തെറുപ്പിച്ചും അടികൂടിയും ഉള്ള മടക്കയാത്രയില്‍ ....
എതിരെ വരുന്ന അറവുകാരന്‍ കണ്ണില്‍ പെട്ടു ....
അറവു വീരാന്‍ .....  പിന്നാലെ വരുന്ന പശുവിനെയും അതിനു പിന്നാലെ വേറെ രണ്ടു പേരെയും .....
കടന്നു പോകാന്‍ അനുവദിച്ചു ഞങ്ങള്‍ കുട്ടികള്‍ നടവരമ്പില്‍ നിന്നും താഴെ വരമ്പിലേക്ക്‌ ഇറങ്ങി നിന്നു ,.......
...............................................................................................................................
എന്നെ പിന്നിട്ടു പോയ പശുവിനെ വീരാന്‍
എത്ര കയര്‍ വലിച്ചിട്ടും അവിടെ തന്നെ നിന്നപ്പോള്‍........ എന്റെ കണ്ണുകള്‍ ദൈന്യത നിറഞ്ഞ
ആ മിണ്ടാപ്രാണിയുടെ രൂപത്തില്‍ ഉടക്കി .... ഒരു നിമിഷം..!!!
എന്റെ കുട്ടിമാളു...!! എന്റെ കുട്ടിമാളുനെ ആര്‍ക്കോ  കൊടുത്തു എന്ന സത്യം ....
അവള്‍ എന്റെ മുഖത്ത്   നോക്കിയപ്പോള്‍ ഉള്ള ആ ദയനീയത........
ഇനി നീ എന്നെ കാണില്ല എന്നായിരുന്നോ........അതോ.....നീ എന്തിനാണ് എന്നെ അറവു വീരാന്   കൊടുത്തത് എന്നതായിരുന്നോ
എന്ന് എനിക്ക് അപ്പോള്‍ മനസ്സിലായിരുന്നില്ല........
-----------------------------------------------------------------------------------
അവിടെ നിന്നും ഓടിയ എന്റെ ഓട്ടം നിന്നത് അടുക്കളയിലെ അടുപ്പിനടുത്ത്
ഓലക്കൊടി അടുപ്പിലെക്കിട്ടു പുകമറയില്‍ നില്‍ക്കുന്ന അമ്മയുടെ പുറകിലായിരുന്നു...
" കുട്ടിമാളു എങ്ങോട്ടാ പോകുന്നത് ".........
അടുത്ത് വന്നു സാരി തലപ്പുകൊണ്ട് എന്റെ നനഞ്ഞ തല തുടച്ചുകൊണ്ട്....
"അച്ഛന്‍ കുട്ടി മാളുവിനെ  വിറ്റു" എന്നാ അമ്മയുടെ മറുപടി .......
കൈ തട്ടി മാറ്റി തോഴുതിനടുതെക്ക് ഓടിയ എനിക്ക് കാണാന്‍ ഒഴിഞ്ഞ   തൊഴുതേ    ഉണ്ടായിരുന്നുള്ളൂ...!!
--------------------------------------------------------------------------------------
അച്ഛന്‍ പാല് കറക്കുന്ന സമയത്തു ഈച്ച കടിക്കുമ്പോള്‍ അവള്‍ വാല് ആട്ടതിരിക്കാന്‍....
ഈച്ചയെ ആട്ടികൊടുക്കുന്ന ജോലി എനിക്കായിരുന്നു......
അവള്‍ക്കു  ഏറ്റവും  ഇഷ്ടം  ഉണ്ടായിരുന്ന  നീലയുടെ ഇളം  പച്ചപ്പുല്ല്  ......
ദൂരെ  മേലെ പറമ്പില്‍ നിന്നും  കൊണ്ട്  വരുന്നത്   കാണുമ്പോഴേ  അവള്‍  കഴുത്  പുറത്തേക്കു  ഇട്ടു നോക്കി നില്‍ക്കുമായിരുന്നു.....  
ഇനി ആ  ഓര്‍മകള്‍ ഒക്കെയും ....
കുട്ടി മാളുവിനെ  പോലെ വിട്ടകലും ഇനി   .......
.................................................................................................................
പിന്നീടുള്ള  ഒരുപാട്  ദിവസങ്ങളില്‍   എന്റെ  കണ്ണുകള്‍ വീരാനേ തിരഞ്ഞിരുന്നു......വെറുതെ ......ഇപ്പൊ  അവള്‍ എവിടെ യാണെന്ന്   ചോദിയ്ക്കാന്‍.....
.............................................................................................................................
കുട്ടിമാളുവിനെ കൊടുക്കുന്നത് അച്ഛന്‍ എന്തെ എന്നോട് പറഞ്ഞില്ല ...?
ഞാന്‍ കുട്ടി ആയതു കൊണ്ടാണോ..?
അതോ അനുവദിക്കില്ല   എന്ന് തോന്നിയിരിക്കുമോ ...?
വഴിയില്‍ വെച്ച്  എന്നെ  കണ്ടപ്പോഴുള്ള  അവളുടെ  ആ ദയനീയ നോട്ടതോടെയുള്ള    യാത്ര പറച്ചില്‍......... ....
അതെന്റെ മനസ്സില്‍ ഒരു പാട് ദിവസം മായാതെ നിന്നിരുന്നു,,,,,
അത്...ഒരു കര്‍ക്കിടക മേഘം പോലെ ഉള്ളില്‍ നിറഞ്ഞു നിന്നൂ ....
 പെയ്യാതെ ....!!

3 comments:

  1. ഓര്‍മയിലെ കര്‍ക്കിടകവും നന്നായീ ...
    ഇനിയും എഴുതണം ...
    പൊറ്റെക്കാട്ടിന്റെ നാട്ടില്‍ നിന്നും ...വീണ്ടും ഒരാള്‍
    താല്പര്യം ഉണ്ടെങ്കില്‍ എന്റെ ബ്ലോഗിലേക്കും വരൂ ..
    ദേവനന്ദ ....

    ReplyDelete
  2. പ്രിയപ്പെട്ട രാജേഷ്‌,

    എങ്ങിനെയോ, ഇവിടെയെത്തി. ഹൃദ്യമായ വരികള്‍. കുട്ടി മാളുവിന്റെ ദൈന്യത നിറഞ്ഞ നോട്ടം ഹൃദയത്തില്‍ സങ്കടം നിറക്കുന്നു. എനിക്കും ഉണ്ടായിരുന്നു, പശുക്കളും പശുക്കുട്ടികളും.

    ബാല്യകാലസ്മരണകള്‍ കണ്മുന്‍പില്‍ കാണാന്‍ പറ്റി. അഭിനന്ദനങ്ങള്‍ !

    എന്തേ,പിന്നെയൊന്നും എഴുതിയില്ല?

    സസ്നേഹം,

    അനു

    ReplyDelete

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?